മഴ


ഇവിടെ കര്‍ക്കിടകത്തനിമയോടെ
തകര്‍ത്തുപെയ്യുന്ന രാത്രികള്‍

ഒഴിഞ്ഞു പോയിരിക്കുന്നു
ചിങ്ങനിലാവ്‌ സ്വര്‍ണ്ണ പ്രഭയോടെ
ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

എന്നിട്ടും...

എണ്റ്റെ മനസ്സിലേക്കു മാത്രം ആ സ്വര്‍ണ്ണപ്രഭ
കടന്നുവരാന്‍ മടികാണിക്കുന്നതെന്തേ... ?

അതെ. എനിക്കറിയാം..

നീയെണ്റ്റെ അരികിലില്ലല്ലോ...
ഡിസംബറിലെ മഞ്ഞു പെയ്തിരുന്ന പുലരികളിലും
മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ജൂണിലെ രാത്രികളിലും
ഞാന്‍ സ്വപ്നം കാണുന്നത്‌മാര്‍ച്ചിലെ
ആ സ്നേഹമുള്ള പകലുകളെയാണ്‌.

ജൂണിലെ ആര്‍ദ്രമായ മഴയില്‍ നീയെന്നെ
ഉപേക്ഷിച്ചുപോകുമെന്നറിഞ്ഞിട്ടും
വേനലില്‍ നിന്നെ ഞാന്‍ ഇറുകെ പുണര്‍ന്നിരുന്നു.
അപ്പോള്‍ നിനക്ക്‌ വസന്തത്തിണ്റ്റെ സൌന്ദര്യവും
ശിശിരത്തിണ്റ്റെ സ്നിഗ്ധതതയും
ഒരു മഞ്ഞു തുള്ളിയുടെ
ലാളിത്യവുമുണ്ടായിരുന്നു.

No comments: